NRI
ബോണ്‍: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് ജര്‍മന്‍ മേഖല യുവജന സംഗമം "അമിഗോസ് 2025' ശനിയാഴ്ച ബോണ്‍ ഹോളി സ്പിരിറ്റ് ദൈവാലയ ഹാളില്‍ നടത്തി.
എംസിവൈഎം ഭരണസമിതി അംഗങ്ങള്‍ നേതൃത്വം നല്കിയ സംഗമത്തില്‍ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് പതാക ഉയര്‍ത്തി, എംസിവൈഎം ഗാനം ആലപിച്ചും പ്രതിജ്ഞ ചൊല്ലിയും സംഗമത്തിന് ആരംഭം കുറിച്ചു.
ഡയറക്ടര്‍ ഫാ.ഡോ. ജോസഫ് ചേലംപറമ്പത്ത് സ്വാഗതം ആശംസിച്ചു. ക്രിസ്തുവിന്റെ സ്നേഹത്താല്‍ ഒന്നിച്ചുകൂടി, യുവജനങ്ങള്‍ തങ്ങളുടെ പ്രതിഭകളും സമര്‍പ്പണവും പ്രാര്‍ഥനയും ചേര്‍ത്തുള്ള ഒരു വിശേഷദിനമാണന്നും പ്രത്യേകിച്ച് ഉണ്ണിയേശുവിന്റെ പിറവിത്തിരുനാളിന്റെ ആഗമനകാലത്തിലേയ്ക്കു കടക്കുമ്പോള്‍ ഒരുവലിയ പ്രതീക്ഷയുടെ സംഗമാണന്നും ഫാ. ജോസഫ് പറഞ്ഞു.
NRI
കോഴിക്കോട്: ഹൃദയാഘാതം മൂലം ജര്‍മനിയില്‍ അന്തരിച്ച കോഴിക്കോട് മരഞ്ചാട്ടി സ്വദേശി രാഗേഷ് ഇളങ്ങമ്പലത്തിന്റെ സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്വദേശത്ത് നടന്നു.
ഇളങ്ങമ്പലത്ത് ശിവദാസന്റയും രാജമ്മയുടെയും മകനാണ്. ഭാര്യ: പെരുന്തല്‍മണ്ണ തെക്കേപ്പറമ്പില്‍ രഞ്ജിനി. മകള്‍ ഹൃതിക രാഗേഷ്. സഹോദരങ്ങൾ: രഞ്ജിത്ത്, രജനി.
മൃതദേഹം ജര്‍മന്‍ പോലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ വെള്ളിയാഴ്ച രാത്രി 8.30ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡ്യൂഡല്‍ഹി വഴി ഞായറാഴ്ച രാവിലെ 9.15ന് കൊച്ചിയില്‍ എത്തിച്ചു.
തുടര്‍ന്ന് മൃതദേഹം രാഗേഷിന്റെ കുടുംബം ഏറ്റുവാങ്ങി നോര്‍ക്കയുടെ ആംബുലന്‍സ് സഹായത്തോടെ സ്വദേശമായ കോഴിക്കോട്ട് കൊണ്ടുവന്ന് അന്തിമോപചാര അര്‍പ്പണത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്, സുരേഷ് ഗോപി, എംപിമാരായ എം.കെ. രാഘവന്, പ്രിയങ്ക ഗാന്ധി, ജോര്‍ജ് കുഞ്ഞുമോന് (ഹംഗറി) എന്നിവർക്ക് പുറമെ ജര്‍മനിയില്‍ നിന്നുള്ള ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലിന്റെ നിരന്തരമായ ഇടപെടലുകളാണ് രാഗേഷിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ സഹായകമായത്.
ഹംഗറിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ജോലി സംബന്ധമായി ജര്‍മനിയിലെത്തിയ രാഗേഷ് ഇളങ്ങമ്പലത്ത് എന്ന 41 വയസുകാരനെ ബാഡന്‍വ്യുര്‍ട്ടെംബര്‍ഗ് സംസ്ഥാനത്തിലെ എങ്ങനില് ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെുത്തുകയായിരുന്നു.
ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതിരുന്നതിനെ തുടര്‍ന്ന് ജര്‍മന്‍ പോലീസിന്റെ അന്വേഷണത്തില്‍ ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള പോസ്റ്റ്മോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസും പബ്ലിക് പ്രൊസിക്യൂട്ടറും സ്ഥിരീകരിച്ചു.
ഡിസംബര്‍ ഒന്നിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദീര്‍ഘകാലം കോഴിക്കോട് മുക്കം റൂട്ടിലെ ബസ് ഡ്രൈവർ ആയിരുന്ന രാഗേഷ് കഴിഞ്ഞ നാലു വര്‍ഷമായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ട്രക്ക് കമ്പനിയില്‍ ഡ്രൈവറായിരുന്നു.
NRI
ബെര്‍ലിന്‍: ബോണ്‍ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർഥിയായ ലിന ഹൈഡറിന്റെ പ്രായം കേൾക്കുമ്പോൾ ആരുമൊന്ന് ഞെട്ടും. വെറും 12-ാം വയസ് മാത്രം. തന്റെ ഇരട്ടി പ്രായമുള്ള സഹപാഠികൾക്കൊപ്പമാണ് ഈ കൊച്ചുമിടുക്കി പഠിക്കുന്നത്.
ജർമനിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹൈസ്കൂൾ ബിരുദധാരി എന്ന നേട്ടം ലിന 11-ാം വയസിൽ കെെവരിച്ചിരുന്നു. ഉയർന്ന ഐക്യു ഉള്ള ലിനയുടെ സ്കൂൾ ജീവിതം ഒന്നാം ക്ലാസിൽ നിന്ന് നേരിട്ട് അഞ്ചാം ക്ലാസിലേക്കായിരുന്നു.
തുടർന്ന് എട്ട്, പത്ത്, 11, 12 ക്ലാസുകളിലേക്ക് പ്രവേശനം ലഭിച്ചു. ജർമൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കഴിവ് പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ ഉയർന്ന ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നൽകാറുണ്ട്.
ഈ സമയം താൻ ആസ്വദിക്കുകയാണെന്നും സ്കൂൾ പഠനത്തിനേക്കാള്‍ രസകരമാണ് യൂണിവേഴ്സിറ്റിയിലെ പഠനമെന്ന് ലിന പറയുന്നു.
NRI
ബെര്‍ലിന്‍: കേരള സര്‍ക്കാരിന്റെ ജര്‍മനിയിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍വിന്‍ പദ്ധതിയുടെ ഭാഗമായി ജോലി, തൊഴില്‍ പഠനം തുടങ്ങിയ കാര്യങ്ങള്‍ക്കായി ജര്‍മനിയിലെ വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ നോര്‍ക്ക സിഇഒ അജിത് കോളശേരി, ലോക കേരളസഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ഐഎഎസ് എന്നിവര്‍ ബെര്‍ലിനിലെത്തി.
ചൊവ്വാഴ്ച വൈകുന്നേരം സംസ്കാര ജര്‍മനി സംഘടനയുടെ നേതൃത്വത്തില്‍ മലയാളികളുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. നോര്‍ക്കയുടെ ട്രിപ്പിള്‍വിന്‍ പദ്ധതിയിലൂടെ ആയിരിത്തിലധികം നഴ്സുമാര്‍ ജര്‍മനിയിലെ 13 സംസ്ഥാനങ്ങളിൽ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ടന്ന് അജിത് കോളശേരി പറഞ്ഞു.
International
ബർലിൻ: ജർമ്മനിയിലെ തുരിംഗിയ സംസ്ഥാനത്തെ മാര്‍ക്കറ്റിലുണ്ടായ കത്തിയാക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മൊറോക്കോ സ്വദേശിയായ 29 വയസുകാരനാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതി പോലീസിനു നേരെ തിരിഞ്ഞു. തുടർന്ന് പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ച് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
NRI
പാലക്കാട്: ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന ജോസ് അലക്സാണ്ടര്‍ ആല്ബത്ത് (75) അന്തരിച്ചു. അവധി ആഘോഷിക്കാന്‍ സ്വദേശമായ പാലക്കാട്ട് എത്തിയതിനിടയിലാണ് വിയോഗം.
തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് പാലക്കാട് രാജീവ് ഗാന്ധി കോഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെയാണ് ശനിയാഴ്ച രാവിലെ അന്ത്യം സംഭവിച്ചത്.
സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പാലക്കാട് സെന്റ് റഫായേല്‍ കത്തീഡ്രല്‍ പള്ളിയില്‍ നടത്തി. ഭാര്യ ഷീല(നഴ്സ്) അങ്കമാലി മൂക്കന്നൂര്‍ പുതുശേരി കുടുംബാംഗം. മക്കള്‍: ഡയാന, എലിസബത്ത്. മരുമക്കള്‍: ജെറി കക്കാട്ട്, പ്രിന്‍സ് പടയാട്ടില്‍ (എല്ലാവരും ഫ്രാങ്ക്ഫര്‍ട്ടില്‍). നാലു കൊച്ചു മക്കളുണ്ട്.
ജര്‍മനിയിലുള്ള ജോസ് പുതുശേരി (ബ്രൂള്‍, കൊളോണ്‍), മേഴ്സി തടത്തില്‍ (ഷെല്മ്), ലീലാമ്മ കോയിക്കര (ഡ്യൂസല്‍ഡോര്‍ഫ്) എന്നിവര്‍ പരേതന്റെ ഭാര്യയുടെ സഹോദരങ്ങളാണ്.
പാലക്കാട് ആല്ബത്ത് ഹൗസില്‍ പരേതരായ അലക്സാണ്ടറുടെയും എലിസബത്തിന്റെയും മകനാണ്.
NRI
ബെർലിൻ: ഏപ്രിൽ 27 മുതൽ 28 വരെ ജർമനിയിൽ നടക്കുന്ന ഹ്യൂമൻ ജെനറ്റിക്സ് യൂറോപ്യൻ കോൺഗ്രസ് എട്ട് അംഗ ശാസ്ത്ര സമിതിയിൽ മലയാളി ശാസ്ത്രജ്ഞനായ ഡോ . സൈനുദീൻ പട്ടാഴിയെ ഉൾപ്പെടുത്തി.
ഗ്ലോബൽ മീറ്റ് ആൻഡ് എക്സ്പോ റിന്യൂവബിൾ ആൻഡ് സസ്ടൈൻഡ് എനർജി സംഗമത്തിലും ഡോ. പട്ടാഴി മുഖ്യ പ്രഭാഷകനായി പങ്കെടുക്കും. നിരവധി ദേശീയ, അന്തർ ദേശീയ ശാസ്ത്ര സമിതികളിൽ ഉപദേശക ബോർഡിൽ അംഗമാണ് ഡോ. പട്ടാഴി.
എട്ട് പേറ്റന്റ് സ്വന്തമാക്കിയ ഡോ. പട്ടാഴി 20 പുസ്തകങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.
NRI
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ അന്തരിച്ച ആലപ്പുഴ തത്തംപള്ളി കുഴുവേലിക്കത്തുചിറയിൽ ജോബി കുര്യന്റെ (40) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ വെള്ളിയാഴ്ചയോടെ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.
മൃതദേഹം ഫ്രാങ്ക്ഫർട്ടിൽ നിന്നും ശനിയാഴ്ച രാത്രി 8.30ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി വഴി ഞായറാഴ്ച രാത്രി നെടുമ്പാശേരിയിൽ എത്തിച്ചു. തുടർന്ന് വീട്ടുകാർ ഏറ്റുവാങ്ങി തത്തംപള്ളിയിലെ സ്വഭവനത്തിൻ കൊണ്ടുവന്നു. ഭാര്യയും മകളും നാട്ടിലെത്തിയിട്ടുണ്ട്.
സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തത്തംപള്ളി സെന്റ് മൈക്കിൾ ദേവാലയത്തിൽ നടക്കും. മൂന്നു മാസം മുമ്പാണ് ജോബി, മകൾ ജോവാനയ്കൊപ്പം ജർമനിയിൽ എത്തിയത്. ഫ്രാങ്ക്ഫർട്ടിന് സമീപം ലാംഗനിനാണ് കുടുംബമായി താമസിച്ചിരുന്നത്. നഴ്സായ ഭാര്യ നിവിയ ചമ്പക്കുളം കാരിക്കാട് കുടുംബാംഗമാണ്.
കഴിഞ്ഞ ശനിയാഴ്ച വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ജോബിയെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ച് പരിചരണം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കുടുംബത്തിന്റെ ആഗ്രഹപ്രകാരം ജോബിയുടെ അവയവങ്ങൾ ദാനം ചെയ്തു.
കുഴിവേലിക്കകത്ത് ചിറയിൽ പരേതനായ എം.ജെ. കുര്യൻ (ജോയിച്ചൻ) - ത്രേസ്യാമ്മ (കണ്ണോട്ടുതറ) ദമ്പതികളുടെ മകനാണ് ജോബി. ജോതി (ആലപ്പുഴ), ജോയിസ് (ഓസ്ട്രേലിയ) എന്നിവരാണ് സഹോദരങ്ങൾ.
District News
തിരുവനന്തപുരം: മലയാളികളും യുവ സംഗീത പ്രതിഭകളുമായ സഹോദരിമാർക്ക് ജർമനിയിലെ "ദി പ്ലേഫോർഡ്സ്' മ്യൂസിക്കൽ ബാൻഡ് സംഘടിപ്പിക്കുന്ന പ്രശസ്തമായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അപൂർവ അവസരം.
കുലശേഖരം സ്വദേശികളായ അരുണിത മോഹനും ആന്യ മോഹനുമാണ് നവംബർ ഏഴു മുതൽ ഒന്‍പതു വരെ നടക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രമാണ് ഇതിലേക്കു വഴിതുറന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കേൾവിക്കാരായുള്ള ആദ്യകാല യൂറോപ്യൻ സംഗീതമേളകളിൽ ഒന്നാണ് പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ.
ശ്രീ സ്വാതി തിരുനാൾ ഗവണ്മെന്റ് സംഗീത കോളജിൽ പഠിച്ച അരുണിത പ്രഫഷണൽ വൈണികയാണ്. ഇന്ത്യൻ ക്ലാസിക്കൽ, പാശ്ചാത്യ സംഗീതം എന്നിവ വയലിനിൽ വായിക്കുന്നതിൽ മികവ് പുലർത്തുന്ന ആന്യ പ്രഫഷണൽ വയലിനിസ്റ്റ്, പിയാനിസ്റ്റ്, സംഗീതസംവിധായക തുടങ്ങിയ നിലകളിൽ പേരുകേട്ടയാളാണ്.
ജർമ്മൻ സാഹിത്യ ഇതിഹാസം ജോഹാൻ വുൾഫ് ഗാങ് വോണ്‍ ഗൊയ്ഥെയുടെ ജൻമനാടായ വെയ്മറിൽ നിന്നുള്ള ബാൻഡായ "ദി പ്ലേഫോർഡ്സി' നൊപ്പമാണ് സഹോദരിമാർ സംഗീതപരിപാടി അവതരിപ്പിക്കുക. "അപ്പോണ്‍ എ ഗ്രൗണ്ട് ’ എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് പരിപാടി.
17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ ജർമൻ ഗാനങ്ങളുടെയും നൃത്തത്തിന്റെയും അവതരണത്തിൽ പേരുകേട്ട നിരവധി അന്താരാഷ്ട്ര സംഗീതജ്ഞർ "ദി പ്ലേഫോർഡ്സ്’ ബാൻഡിനൊപ്പം പ്രവർത്തിച്ചിരുന്നു. ഫെബ്രുവരി 27ന് കൊച്ചിയിൽ നടന്ന ദി പ്ലേഫോർഡ്സിന്റെ സംഗീത പരിപാടിയിലെ ഇന്തോ ജർമൻ ഫ്യൂഷൻ അവതരണത്തിന് പ്രേക്ഷകശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റാനായത് ശ്രദ്ധേയം. കലാകാരികളുടെ യാത്രാച്ചെലവ്, താമസം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ചെലവുകളും ദി പ്ലേഫോർഡ്സും പ്ലേഗ്രൗണ്ടും വഹിക്കും.